Sunday, October 19, 2008

വിധിമാറ്റിയ ഓളങ്ങള്‍..............

വിധിമാറ്റിയ ഓളങ്ങള്‍..............

ആ തെരുവു വിജനമായിരുന്നു. ഒരൊട്ടു ഭീതിയോടെ അവള്‍ ചുറ്റും നോക്കി. ആ രാത്രി വളരെ ശാന്തമായതുകൊണ്ട് അവളുടെ തേങ്ങല്‍ അവിടെയെങ്ങും വ്യാപിചിരുന്നു. ഒറ്റപ്പെടലിന്റെ അതികഠിനമായ വേദനയായിരുന്നു ആ ഇളം മനസ്സില്‍ കത്തിജ്വലിച്ചിരുന്നത്. എങ്കിലും കടത്തിണ്ണയും, ഒരു കീറിപറഞ്ഞ പുതപ്പും, അലഞ്ഞുതിരിഞ്ഞു നടക്കുന്ന കുറെ ചാവാലി പട്ടികളും , ഒപ്പം കുറെ ഭീതികളും അന്നവള്‍ക്ക് കൂട്ടായിരുന്നു.

ഒരു സുനാമി .....! അതു വരുത്തിവെച്ച വിനാശത്തില്‍ അവള്‍ക്ക് നഷ്ടപ്പെട്ടത് സ്വന്തമെന്നു പറയാവുന്ന എല്ലാമെല്ലാമാണ്.

അച്ഛനും, അമ്മയും, അനുജനും, അനുജത്തിയും, അമ്മൂമ്മയും ഇവരെല്ലാം അവള്‍ക്കിന്നൊരു ഞെട്ടിക്കുന്നുരോര്‍മ്മമാത്രമായി. അവരുടെ ഗതികിട്ടാത്ത ആത്മാക്കള്‍ കരകയറാന്‍ ശ്രമിചുകൊണ്ട് കടലിലൂടെ നീന്തുകയാകുമോ.......?????

“ എന്റെ ദൈവമേ, എന്തിനാണെന്നെമാത്രമാ സുനാമിയില്‍ നിന്നു രക്ഷിച്ചത്........??? എന്തിനോ ... എന്തിനോ വേണ്ടി........!!!!

1 comment:

കാസിം തങ്ങള്‍ said...

ഓരോ ദുരന്തങ്ങളും ഇത്തരത്തിലുള്ള എത്രയെത്ര കഥാപാത്രങ്ങള്‍ക്ക് ജന്മം നല്‍കുന്നു.