Thursday, November 27, 2008

ഓരോ ഭ്രാന്തുകള്‍.........

ഓരോ ഭ്രാന്തുകള്‍.........

വര്‍ണ്ണ ശലഭങ്ങളെ കണ്ണുരുട്ടി കാണിച്ച്
പടിഞ്ഞാറ്റിലെ പൂക്കാതിരുന്നൊരാ
കണിക്കൊന്നചോട്ടില്‍
ഓര്‍ഗാനിക് കെമിസ്റ്റ്രിയുടെ
താളുകള്‍ മറച്ചിരുന്നപ്പോഴെന്നെ നോക്കി
കൊഞ്ഞനം കുത്തിയ, അന്തിച്ചോപ്പിലലിഞ്ഞ
സൂര്യന്റെ കനല്‍ക്കണ്ണുകളില്‍
രക്തക്കറ പുരണ്ടിറുന്നുവോ........????

റെയില്‍പ്പാളത്തിനു നടുവിലൂടെ
വെറുതെ നടന്നപ്പോള്‍ , പിടിച്ചു മാറ്റിയ
അപരിചിതരെ നോക്കി
കൊഞ്ഞനം കുത്തിയാലോ.......???
അല്ലെങ്കിലൊന്നു കൂക്കിയാര്‍ത്താലോ........???
അവരെന്തു കരുതി ?
ആത്മഹത്യക്കൊരുങ്ങുന്ന ഭീരുവായ
പൈങ്കിളി പയ്യന്റെ ഭ്രാന്തെന്നോ........??

കടല്‍ക്കരയിലെ പൂഴിമണലില്‍ വെറുതെ
കോറിക്കുറിച്ച വരകളും, നിരര്‍ത്ഥമായ്
നിര്‍മ്മിച്ച രൂപവും കടലമ്മ മായ്ച്ചതെന്തേ....????

കാറ്റും, കടലും, ശലഭവും പൂക്കളു-
മെല്ലാം എന്നോട് പരിഭവിക്കുകയാണോ....?
അവര്‍ മാത്രമോ.......????
ഭാരമോഴിഞ മനസ്സില്‍ നേര്‍മ്മയുടെ നിറക്കൂട്ടുകളുമായ്,
പരീക്ഷാ ഹാളിലെത്തിയപ്പോള്‍
ചോദ്യക്കടലാസ്സും എന്നെ നോക്കി കൊഞ്ഞനം കുത്തുന്നു
എഴുതാനൊന്നുമില്ലാതെ പൂജ്യം വെട്ടിക്കളിച്ചപ്പോള്‍
അവിടിരുന്ന മാഷും കണ്ണുരുട്ടിക്കാണിക്കുന്നു
ഉത്തരക്കടലാസ്സു ചുരുട്ടികൂട്ടി മാഷെയെറിഞ്ഞാലോ....???
പക്ഷെ, വെറുതെ ചിരിച്ചു,

ഒടുവിലാ പഴയ റെയില്‍പ്പാളങ്ങള്‍ക്കു
നടുവിലൂടെ വീണ്ടും നടന്നു ഞാന്‍
വെറുതെ
ഇന്നും തീരാത്ത അതേ നടത്തം..........

No comments: