Wednesday, November 16, 2011

"സ്വര്‍ഗത്തിലേക്കൊരു കത്ത്"


"സ്വര്‍ഗത്തിലേക്കൊരു കത്ത്"

രാവിലെ എഴുമണി കഴിഞ്ഞു , എണീററ് പ്രഭാത കര്‍മ്മങ്ങള്‍ എല്ലാം കഴിഞ്ഞു.......ഗ്യാസ് സ്റ്റൌവില്‍ ചായക്കുള്ള വെള്ളം വെച്ച് വാതില്‍ തുറന്നു നോക്കുമ്പോള്‍ പത്രം കാണുന്നില്ല........ഇന്ന് എന്തോ ഗള്‍ഫ് മാധ്യമം എത്തിയിട്ടില്ല.........മുഴുവനും വായിക്കാനൊത്തില്ലേലും രാവിലെ പത്രം ഒന്ന് മറച്ചു നോക്കിയില്ലേല്‍ വല്ലാത്തൊരു അസ്വസ്ഥതയാണ്,പത്രം വരാതെയിപ്പോളെന്തു ചെയ്യാനാ..........എന്തായാലും അപ്പോളേക്കും ചായ റെഡിയായി, ഒരു ഗ്ലാസ്സിലേക്കെടുത്ത് സിററിംഗ് റൂമില്‍ ചെന്നിരുന്നപ്പോളാണ് "സ്വര്‍ഗത്തിലേക്കൊരു കത്ത് " എന്നെഴുതിയ ഏതോ ഒരു വാരികയുടെ ഏടുകള്‍ കിടക്കണത് ശ്രദ്ധിച്ചത്......"സ്വര്‍ഗത്തിലേക്കൊരു കത്ത്" എന്ന് കണ്ടപ്പോളേ എന്തോ ഒരു പ്രത്യേകത തോന്നി.......ഞാന്‍ നാട്ടില്‍ നിന്നും വരുമ്പോള്‍ പഴനിയിലെ പഞ്ചാമൃത പ്രസാദം പൊതിഞ്ഞു തന്ന പേപ്പര്‍ ആയിരുന്നു അത്.........ഇതുവരെ ശ്രദ്ധിക്കാതിരുന്ന ആ ഏടുകള്‍ ഞാന്‍ നിവര്‍ത്തി നോക്കി..........പഴയൊരു വനിതയുടെ പേജുകളാണ്(ആഗസ്റ്റ്‌ 15 -31 2011).............

അതിലിങ്ങനെ വലുതാക്കിയെഴുതിയിക്കുന്നു "ഒരിക്കലും പിരിയില്ലെന്ന് വിചാരിച്ചതായിരുന്നു ശിവദാസ് വിജയലക്ഷ്മി ദമ്പതികള്‍। കഥയും കവിതയും ഒരുപോലെ ആസ്വദിച്ചിരുന്നവര്‍.എന്നും രാവിലെ നാടക്കാനിറങ്ങിയിരുന്നവര്‍. അന്നും പതിവുപോലെ അവര്‍ നടക്കാനിറങ്ങി. മറന്നു വെച്ച മൊബൈല്‍ എടുക്കാന്‍ ശിവദാസ് വീട്ടിലേക്കു തിരിച്ചു കയറിയതിനാല്‍ രണ്ടു മിനിറ്റിന്റെ ദൂരം മുന്‍പിലായിരുന്നു വിജയലക്ഷ്മിയും സഹോദരന്റെ മകള്‍ ശ്രീലക്ഷ്മിയും. പെട്ടെന്നാണത് സംഭവിച്ചത്. ശിവദാസിന്റെ കണ്മുന്നില്‍ വെച്ച് ഗതി തെററിയ ഒരു ലോറി വിജയലക്ഷ്മിയെയും ശ്രീലക്ഷ്മിയെയും ഇടിച്ചു തെറുപ്പിച്ച് ജീവനെടുത്തുകൊണ്ട് കടന്നു പോയി............അതുവരെ ശിവദാസിന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും വിജയ ലക്ഷ്മിയോട് പറയുമായിരുന്നു. വിജയലക്ഷ്മി മരിച്ച ശേഷം കടന്നു പോയ രണ്ടു മാസത്തെ വിശേഷങ്ങള്‍ പ്രിയതമയോടു പറയാനാവാത്തതിന്റെ പിടച്ചിലിലാണ് ശിവദാസ്‌. വേറെ ആരോടു പറഞ്ഞാലും വിജി കേള്‍ക്കുന്ന അതെ മനസ്സോടെ കേട്ടില്ലെങ്കിലോ ? ഒടുക്കം ശിവദാസ് തീരുമാനിച്ചു ഒരു കത്തെഴുതാം. സ്വര്‍ഗത്തിലേക്ക്. ആത്മാക്കള്‍ക്ക് വായിക്കാനറിയാമെങ്കില്‍ ഈ കത്ത് അവള്‍ വായിക്കാതിരിക്കില്ല എന്ന വിശ്വാസത്തോടെ ശിവദാസ് എഴുതി തുടങ്ങി.........."

ഇത്രയും വായിച്ചപ്പോള്‍ തന്നെ വല്ലാത്തൊരു അനുഭവം.........തുടര്‍ന്നു വായിച്ചു

വിജീ.........
അല്പം നീട്ടി വിളിക്കട്ടെ. അങ്ങ് ദൂരെ സ്വര്‍ഗത്തിലേക്ക് ഈ വിളി കേള്‍ക്കണമല്ലോ ?

തുടര്‍ന്നങ്ങോട്ടുളളത് നൊമ്പരമുണര്‍ത്തുന്നവയാണ്......അവരുടെ ജീവിതത്തില്‍ അന്നുവരെയുണ്ടായ പല സംഭവങ്ങളുടെയും ഓര്‍മ്മപ്പെടുത്തലുകളും, മരണ ശേഷം അയാള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന ആകുലതകളും നിറഞ്ഞു നില്‍ക്കുന്ന വരികള്‍ വായിക്കുന്ന ഏതൊരാളിലും നൊമ്പരമുണര്‍ത്തും.....വിജയലക്ഷ്മി ശിവദാസിന് കളിക്കൂട്ടുകാരിയാണ്,സ്നേഹനിധിയാണ്,പ്രണയി
നിയാണ്,ഭാര്യയാണ്,കുട്ടികളുടെ അമ്മയാണ്,അയാളുടെ വേദനകള്‍ക്ക് ആശ്വാസമാണ്.......അങ്ങനെ അങ്ങനെ അയാളുടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും നിറഞ്ഞു നില്‍ക്കുന്നത് അവരാണ്.......കലഹിച്ചും , പിണങ്ങിയും, പിരിഞ്ഞും ജീവിക്കുന്ന ഭാര്യാ ഭര്‍ത്താക്കന്മാര്‍ ഈ കത്ത് തീര്‍ച്ചയായും ഒരിക്കലെങ്കിലും വായിച്ചിരിക്കണം.......നഷ്ടപ്പെടുമ്പോഴേ പലപ്പോഴും നമ്മള്‍ അതുവരെ ഒപ്പമുണ്ടായിരുന്നതിന്റെ വില അളന്നു നോക്കൂ........

കത്തിന്റെ അവസാനം ഇങ്ങനെയാണ്.............. "വിജീ , നിനക്കറിയാമോ? നിന്നെ ലോറിയിടിപ്പിച്ചു തെറുപ്പിച്ച ആ ഹൈവെയിലേക്കിറങ്ങാന്‍ എനിക്കിപ്പോളും പേടിയാണ്.........അവിടെയിപ്പോഴും ലോറികളും മാറും ചീറിപ്പാഞ്ഞു പോകുന്നു. നമുക്ക് സംഭവിച്ചത് ലോകം മറന്നു കഴിഞ്ഞു. അടുത്ത ഇരകളെ തേടുകയാണ് ലോകം........

അമിത വേഗതയില്‍ വണ്ടിയോടിക്കുന്നവര്‍ അറിയുന്നുണ്ടോ, ഭൂമിയില്‍ ഞാനും സ്വര്‍ഗത്തില്‍ നീയും അനുഭവിക്കുന്ന നെഞ്ചുപറിച്ചെടുത്ത വേദന.

അവിടെ, നിന്റെ ദൈവങ്ങളോട് എന്റെ വിശേഷങ്ങള്‍ കൂടി പറയുക.........

ഭൂമിയിലെ നീറുന്ന ജീവിതത്തില്‍ നിന്ന്...............

നിന്റെ ശിവദാസ്...........




Tuesday, November 1, 2011

പ്രിയ കൈരളിക്ക്‌


പ്രിയ കൈരളിക്ക്‌,


ഇന്ന് നിന്റെ പിറന്നാള്‍ ദിനം........നിനക്കെന്റെ ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍..........നീ എന്റെ ആത്മാവിന്റെ ഉള്‍ത്തടത്തില്‍ ഉറഞ്ഞുപോയ മോഹമാണ്........എന്റെ ഹൃദയത്തിന്റെയും സത്തയുടെയും ഭാഗമാണ് നീ.........നിനവിലും, കനവിലും നീ മാത്രം.......നിന്റെ കാന്തവലയത്തില്‍ നിന്നും മുക്തി ലഭിക്കാതെ ഞാനീ മണലാരണ്യത്തില്‍ നീറിപ്പുകയുകയാണ്..........നിന്നില്‍ നിന്നകലാന്‍ ശ്രമിച്ചപ്പോഴൊക്കെ ഞാന്‍ തോറ്റുപോയി..........വീണ്ടും നിന്നെ തേടി ഞാനെത്തി,നിന്റെ മാറിന്റെ ചൂടേററു ഞാന്‍ മയങ്ങി.......നീയെനിക്കായി പച്ചപരവതാനി വിരിച്ചു തന്നു,അതില്‍ വസന്തങ്ങള്‍ കൂടുകൂട്ടി.........ഇളം കാറ്റില്‍ നീ താരാട്ടിന്‍ ഈണം മൂളി തന്നു........എന്റെ മനസ്സിന്റെ താളത്തിനൊപ്പം നീ മഴയായെന്നില്‍ പെയ്തിറങ്ങി..........ഞാന്‍ നിന്നിലൂടെ മാത്രം എന്റെ ലോകത്തെ നെയ്തെടുത്തു..........എന്നിട്ടും......

നീയോര്‍ക്കുന്നോ...?? ഒരിക്കല്‍ ഞാന്‍ ""നിന്നെ വെറുക്കുന്നു"" എന്നും പറഞ്ഞു യാത്രയായത്..........അപ്പോള്‍ നീ പറഞ്ഞിരുന്നു എനിക്ക് ഭ്രാന്താണെന്ന്.......അതെ എനിക്ക് ഭ്രാന്ത് തന്നെയാവണം......ഏതു കല്‍തുറങ്കിലടച്ചാലും, ഏതു ചങ്ങലയില്‍ ബന്ധിച്ചാലും നിന്നെ തേടി വരുന്ന ഭ്രാന്ത്........മറക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ കൂടുതല്‍ കൂടുതല്‍ നിന്നിലേക്ക്‌ വലിച്ചടുപ്പിക്കുന്ന ഭ്രാന്ത്.......ഇപ്പോള്‍ വീണ്ടും നീയെന്നെ യാത്രയാക്കിയിരിക്കുന്നു..........അതും കടലിനക്കരയിലേക്ക്........

ഞാനിത് ഇവിടെ അവസാനിപ്പിക്കുന്നു.......ഇത് തുടരുവാന്‍ എനിക്കാവുന്നില്ല........ഞാന്‍ തളര്‍ന്നു പോകുന്നു.........തളര്‍ച്ച ഞാന്‍ കാര്യമാക്കുന്നില്ല, എന്നാല്‍ തകര്‍ച്ച അത് പാടില്ലത്രെ ഒരു പ്രവാസിക്ക്.........ഇവിടെ ഞാനെന്ന സഞ്ചാരി ഒററക്കാണ്.........ഇപ്പോള്‍ സമയം പാതിരാവായിരിക്കുന്നു, എങ്ങും ഇരുട്ടുമാത്രം...........ഈ കൂരിരുട്ടില്‍ നിന്റെതായ, നീ എനിക്കായി മാത്രം സമ്മാനിച്ച കുറെ ഓര്‍മ്മകളുമായി ഞാന്‍ പതുക്കെ.......പതുക്കെ.......ഉറക്കത്തിലേക്ക്..........